ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday 7 December 2010

കാനനപ്രവേശം -രണ്ടാം ഖണ്ഡം

ഇരുട്ടിലൂടെ ഒരാള്‍ 
കോസല ദേശത്തിന്‍റെ
ചുവന്ന മണ്ണിലൂടെ
സൂര്യവംശ സമൃദ്ധിയുടെ
ഓര്‍മകളില്‍ മുഴുകി
ഹരിശ്ചന്ദ്രന്‍റെ
സത്യവും ഘോഷിച്ച് 
രഘുവംശാവലിയുടെ
പൈതൃകം പേറി
ദശരഥന്‍റെ
കാലടികളും പിന്നിട്ടു
സരയുവിന്‍റെ
തീരവും താണ്ടി
ഇരുട്ടിലൂടെ ഒരാള്‍..
"ആരാ...?"
"ഞാന്‍ രാമന്‍"
"അങ്ങ് ഈ രാവില്‍....?
"കാട്ടിലേക്ക്"
"വ്യാഴവട്ടത്തിലധികം കഴിഞ്ഞിട്ടും... വീണ്ടും?"
"വേണ്ടി വന്നു"
തിരിഞ്ഞു നിന്നൊരു
ബാണം തൊടുത്തു
പിന്നെ ഇരുട്ടിലേക്ക്
വീണ്ടും കാട്ടിലേക്ക്...

Monday 6 December 2010

തോര്‍ച്ച



"ഒരു മഴക്കുള്ള കോളുണ്ടെന്നു തോന്നുന്നു"
     
പുറത്തടിച്ചു തുടങ്ങിയ തണുത്ത കാറ്റിനെ അകത്തേക്ക് വരവേല്‍ക്കാന്‍ കൊതിച്ചു ആവേശപൂര്‍വ്വം കിടപ്പറയുടെ ജനലുകള്‍ തുറക്കുന്ന തിരക്കിലായിരുന്നു  അവള്‍.  
വിരഹച്ചൂടില്‍ പൊള്ളിയിരിക്കുന്ന ഭൂമി അതിന്‍റെ വിള്ളലുകളിലേക്ക്  പെയ്തു തുടങ്ങിയ വലിയ തുള്ളികള്‍ കിനിഞ്ഞിറങ്ങുമ്പോള്‍ വമിപ്പിക്കുന്ന കാതരമായ അതേ വെന്ത മണം കാറ്റിലൂടെ എന്നിലേക്കടിച്ചു കയറി. പൊടിമണ്ണ്  പറക്കുന്ന പകലില്‍ തറവാടിന്‍റെ പിന്‍മുറ്റത്തു  വലിയ കറുത്ത ചെമ്പില്‍ അമ്മമ്മ നെല്ല് പുഴുങ്ങുമ്പോഴാണ് ഇങ്ങനെയൊരു മണം പണ്ടറിയാറുള്ളത്. ഇനി മണ്ണില്‍ ജീവന്‍റെ നാമ്പുകള്‍ പൊങ്ങി തുടങ്ങും. പിന്നെ ഇതുവരെ വസ്ത്രഹീനയായിരുന്ന ഭൂമി പച്ചയുടെ കുപ്പായമണിയും. ജീവന്‍റെ കുഞ്ഞു സ്പന്ദനങ്ങള്‍ ഒക്കെ ഇതുവരെ അതിന്‍റെ മാറില്‍ എങ്ങിനെയാണാവോ ഒളിച്ചു വെച്ചിരുന്നത്?

"ആ.... ആര്‍ക്കറിയാം" 

എന്നിലെ കാല്പനികന്‍റെ ആ ചോദ്യത്തിന് ഞാന്‍ തന്നെ അറിയാതെ മറുപടി പറഞ്ഞു പോയി. ഒറ്റക്കിരുന്നുള്ള എന്‍റെ സംസാരം കേട്ടാവണം  ജനാല വിരികളെ ചുരുട്ടി അറ്റങ്ങളില്‍ ബന്ധിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയത്. അല്‍പ നേരം എന്നെ വിസ്മയിച്ചു നോക്കിയ ശേഷം അവള്‍ എന്‍റെയടുത്തു വന്നു നിന്നു.

" ആ.... എനിക്കറിയില്ല"

"എന്ത്?"
ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി

"നീയല്ലേ ഇപ്പൊ ചോദിച്ചേ, ആര്‍ക്കറിയാമെന്നു?"

"അത് നിനക്കൊട്ടുമറിയാന്‍ വഴിയില്ല"
  എന്‍റെ മറുപടിയില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച  ജിജ്ഞാസയുടെ ഇര കോര്‍ത്ത  കൊളുത്ത്  ഞാനുദ്ധേശിച്ച രീതിയില്‍ തന്നെ കൊണ്ടെന്നു അവളുടെ കടുപ്പിച്ച നോട്ടം ചേര്‍ത്ത് വന്ന ഉടനെയുള്ള ചോദ്യത്തില്‍ നിന്നും എനിക്ക് മനസ്സിലായി

"അതെന്താ, ഞാനറിയാന്‍ പാടില്ലാത്ത ഇത്ര വലിയ കാര്യം?"

പെട്ടുപോയ അപകടത്തില്‍ നിന്നും എങ്ങനെ കര കയറുമെന്ന് ആലോചിച്ചു നില്‍ക്കെ ബെഡ്ഡില്‍ തുറന്നു വെച്ച ലാപ്‌ടോപ്പില്‍ ഒരു പോപ്‌ അപ്പ് ചാറ്റ് വിന്‍ഡോ ഒരു കിളിശബ്ദത്തോടെ തെളിഞ്ഞു വന്നു.

'പുഷ്പിക്കാത്ത ഗര്‍ഭപാത്രം'  ഈ പ്രയോഗം ഓര്‍മ്മയുണ്ടോ?"

എന്‍റെ ദൈവമേ....
മനസ്സിലാണത് പറഞ്ഞതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു അന്‍പതിനായിരം  ഡെസിബെലിനു മുകളിലുള്ള ഒരു നിലവിളിയായിരുന്നു അത്. അവളിതു കണ്ടിട്ടുണ്ടാകരുതെ എന്ന പ്രാര്‍തഥനയോടെ പുറകിലേക്ക് നോക്കിയതും വിതുമ്പലോടെ ബെഡ്ഡിലേക്ക് കമിഴ്ന്നു വീഴുന്ന അവളെയാണ് കണ്ടത്. ഇടി വെട്ടിയവനെ പാമ്പ് കടിക്കുക എന്ന് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച പരിചയം മാത്രമുണ്ടായിരുന്ന എനിക്ക് അതിന്‍റെ അര്‍ത്ഥതലങ്ങള്‍ ശരിക്കുമറിയാന്‍ കഴിഞ്ഞ നിമിഷങ്ങള്‍.
ഈ നേരത്ത് ചാറ്റാന്‍ വന്ന സുഹൃത്തിനെ ശാപവാക്കില്‍ പൊതിഞ്ഞു ലാപ്ടോപ് അടച്ചു പൂട്ടി മേശപ്പുറത്തേക്കെറിഞ്ഞു ഞാന്‍ അനുനയത്തിനുള്ള വാതിലുകള്‍ തേടി കട്ടിലിനു താഴെ മുട്ടുകുത്തിയിരുന്നു. 
ചാറ്റ് വിന്‍ഡോയില്‍ തെളിഞ്ഞു വന്ന ആ വാക്യത്തിലെ ഓരോ അക്ഷരങ്ങളും എന്‍റെ മുന്നില്‍ പരിഹസിച്ചു നൃത്തം ചെയ്യുന്നതായി തോന്നി.
ആ പ്രയോഗത്തിന്‍റെ ഉറവിടം തേടി ഞാന്‍ പിന്നോട്ട് നടന്നു.

Tuesday 2 November 2010

ഒരേ കടല്‍....

നീയൊരു
കടലാണ്
അസ്വസ്ഥ മേഘങ്ങള്‍
പറന്നു നടക്കുന്ന
ആകാശത്തിനു കീഴെ
കൊച്ചു കാറ്റില്‍
തിരയടിക്കുന്ന
ഒരു നീലക്കടല്‍

ഇളം നിലാവിന്‍റെ
ഘനമാരിയില്‍
ചിലപ്പോള്‍
ഇന്ദ്രനീലതുള്ളികളിലെവിടെയോ
വഴി തെറ്റിയെത്തുന്ന
പരല്‍ മീനുകളാണ്
എന്നെയിവിടെയെത്തിച്ചത്

എന്‍റെയുള്ളില്‍
കൊടുങ്കാറ്റും
പേമാരിയുമുദിക്കുന്നത്
ഈ കടലില്‍ നിന്നാണ്
വഴി പിരിഞ്ഞു പോകുന്ന
കൊതുമ്പു വള്ളങ്ങളില്‍
ഇളം കാറ്റിന്‍റെ
ലവണഗാനം തേവുന്നത്‌
കനിവുറ്റ ഈ കടലാണ്

Saturday 23 October 2010

നിഷേധിക്കു ഒരു ആത്മബലി (എ അയ്യപ്പന്....)











(എ അയ്യപ്പന്....)

കലാപകാരി കാല്പനികനാവുമ്പോള്‍ 
ഒരു അയ്യപ്പന്‍ പിറക്കുന്നു 
തെരുവ് വീടും വീട് തെരുവുമാകുമ്പോള്‍
കവിത ജീവിതത്തെ തുണിയുരിക്കുന്നു
നിഷേധിക്ക്  കൂട്ട് നിയതിയുടെ പരീക്ഷണങ്ങള്‍
സഖിയായിരിക്കുന്നത് ഗ്രീഷ്മവും നോവും
ലഹരി ചിത്തമായും ചിലപ്പോള്‍ ചിന്തയായും
പിന്നെ വെടിയുപ്പ് മണക്കുന്ന വാക്കുകള്‍
ഒരു ലാവാ പ്രവാഹമായി പുറത്തേക്ക്
വിരല്‍തുമ്പില്‍ വാക്കിന്‍റെ തീക്ഷണത ഒളിപ്പിച്ചു 
വഴിയോരത്തെ വിളക്കുകാലിന്‍ ചോട്ടില്‍ 
പുതിയ ബോധോദയങ്ങള്‍ തീര്‍ത്ത   
ധിക്കാരിയായ ഒരു പുതിയ ബുദ്ധന്‍
മരണത്തിന്‍റെയും പ്രണയത്തിന്‍റെയും
എരു സമം തീര്‍ത്ത ഒരു കലികാലബിംബം
ഹേ നോവുകളെല്ലാം പൂവുകളാണെന്നു പാടിയ
പ്രിയപ്പെട്ട സുവിശേഷകാ
സൂര്യനെപോല്‍  ജ്വലിച്ചു വരുന്നു നീ
വെച്ചിട്ട് പോയ വാക്കുകളുടെ നെരിപ്പോട്

Thursday 14 October 2010

ഒരു രാത്രിമഴ പറഞ്ഞത്

വേര്‍പാട്
പ്രകൃതിയുടെ സംഗീതമാണ്
ഏകാന്തതകളില്‍
അതിന്‍റെ തന്ത്രികളില്‍
ചിറകടിച്ചു നടക്കുന്ന
മഴയാണു ഞാന്‍
........
താരകങ്ങളുടെ
ആവര്‍ത്തിക്കുന്ന കണ്ണുനീരും
ഇപ്പോള്‍ സരോദിന്‍റെ

മുറിഞ്ഞ ജാലകങ്ങളാണ്
ചിതലരിച്ച ചില്ലകള്‍
ഇളവെയിലിറ്റു വീഴുന്ന
പ്രഭാതങ്ങളാണ്
.......
ജീവിതം
അനശ്വരമാകുന്നത്
എന്തെന്ന്
ആരോ പാടുകയാണ്
അകലെയാകാശത്തില്‍
മുകിലിന്‍ തിരശീല വകഞ്ഞ്
നനവാര്‍ന്ന
കണ്കളാലെന്നെ നോക്കും
കുരുന്നു നക്ഷത്രങ്ങള്‍

നിറച്ചെന്‍ നെഞ്ചില്‍
കനത്ത തുലാവര്‍ഷം
വേദന കാറ്റായ് വന്നെന്‍
ചില്ലകളുലക്കുന്നു
ഓര്‍മ്മകള്‍ ചിറകടിച്ചുലച്ചു പറക്കുന്നു

Saturday 9 October 2010

"ആടുജീവിതം" - കഥയ്ക്കപ്പുറം ജീവിതം പറയുമ്പോള്‍.......

             അവിചാരിതമായാണ് പലപ്പോഴും നമ്മള്‍ ചില പുസ്തകങ്ങളിലെത്തിപ്പെടുന്നത്. എവിടെയോ കേട്ടുമറന്നൊരു പേരായിരുന്നു ബിന്യാമിന്‍ എന്ന പ്രവാസി എഴുത്തുകാരനും അദ്ദേഹത്തിന്‍റെ കേരള സാഹിത്യ അക്കാദമി   അവാര്‍ഡ്‌ നേടിയ "ആടുജീവിതം" എന്ന നോവലും. സൈബര്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രവാസികളുടെ വെര്‍ച്വല്‍ കൂട്ടായ്മകളിലൂടെ പലപ്പോഴും ബിന്യാമിനും സൈനുദ്ദീന്‍ ഖുരെഷിയും ശിഹാബുദ്ധീന്‍ പൊയ്തുംകടവും ഷാനവാസ്‌ കൊനാരത്തും  എന്ന് തുടങ്ങി സജീവമായി  എഴുതുന്ന കുറേ  പ്രവാസികളെ  പരാമര്‍ശിക്കപ്പെട്ടു പോകാറുണ്ട്. അപ്പോഴും ഈയൊരു നോവലിന്‍റെ  പ്രമേയത്തെ പറ്റിയോ അതിന്‍റെ കഥാതന്തുവായി മാറിയ ഒരു യഥാര്‍ത്ഥ  ജീവിതത്തെക്കുറിച്ചോ ഒട്ടും അറിയില്ലായിരുന്നു. ഉപരിപ്ലവമായ ഒരു വായനക്കപ്പുറം നമ്മള്‍ കഥാപാത്രമാവുകയും കാലപ്രവേശം ചെയ്യുകയും കഥയോടൊപ്പം സഞ്ചരിച്ചു ഓരോ അണുവും അനുഭവഭേദ്യമാക്കി ക്രമേണ ഒരു അസ്വസ്ഥമായ മനസ്സ് അവശേഷിപ്പിച്ചു നമ്മള്‍ ബാക്കിയാവുകയും ചെയ്യുന്ന ഒരു അപൂര്‍വ വായനാനുഭവം. മരുഭൂരാജ്യങ്ങളിലെ പ്രവാസത്തിനു അത്തറിന്‍റെ  മണവും ചോക്ലേറ്റിന്‍റെ  രുചിയും ആര്‍ഭാടങ്ങളുടെ മോടിയും മാത്രം കണ്ടവര്‍ക്ക് അതിനപ്പുറം കൊടുംചൂടിന്‍റെ ആസുരതയും മാനംമുട്ടെ ചുഴലി പരത്തി വരുന്ന മണല്‍ കാറ്റിന്‍റെ തീവ്രതയും കൊടും വിഷം പേറുന്ന പാമ്പും തേളും നിറഞ്ഞ മരുക്കാടിന്‍റെ ഉള്ളറകളും കാട്ടിത്തരുന്നുണ്ടു ബിന്യാമിന്‍ ഇതില്‍. കോണ്ക്രീറ്റ് കാടുകളില്‍ ശീതീകരണിയുടെ മുരള്‍ച്ചയില്‍ സസുഖം ഉറങ്ങുന്ന നമ്മള്‍ക്കൊക്കെ  പ്രവാസത്തിന്‍റെ  മറുപുറം കാണാന്‍, അതിനപ്പുറം നരകിച്ചു ജീവിക്കുന്ന പേരറിയാത്ത നാടറിയാത്ത ഒരു പാട് മനുഷ്യജന്മങ്ങളെ ഓര്‍ത്തെടുക്കാന്‍ ഒരവസരവും. 
ഒരു നോവെലെഴുത്തിന്‍റെ   പ്രഖ്യാപിത കീഴ്വഴക്കങ്ങളൊന്നുമില്ലാതെ ആരുടെ കഥയാണോ പറയുന്നത് അവന്‍റെ മാനസികവ്യാപാരങ്ങളിലൂടെ, വികാരവിചാരങ്ങളിലൂടെ, വിഹ്വലതകളിലൂടെ, ആത്മ സംഘര്‍ഷങ്ങളിലൂടെ നേരെ ചൊവ്വേ കടന്നു പോകുന്നു നോവലിസ്റ്റ്.

Wednesday 6 October 2010

The Nobel Prize 2010 in Chemistry announced- "Palladium catalysed cross-coupling in organic synthesis

The 2010 Nobel Prize in chemistry was awarded Wednesday to three professors for a tool to make carbon-carbon bonds in organic chemistry, the Royal Swedish Academy of Sciences announced.
The professors are Richard Heck of the University of Delaware, Ei-Ichi Negishi of Purdue University and Akira Suzuki of Hokkaido University.
The tool the professors devised is called palladium-catalyzed cross-coupling, according to the committee.
Negishi told reporters by phone from the United States that he was asleep when he heard the news an hour earlier. He said winning the prize was a dream of his, but he didn't know whether he would win.
The tool has applications in a wide range of fields, from agriculture and pharmaceuticals to coatings for electronic components, like chips, the Nobel committee said.
"The key word here is versatility," Negishi said. "One of our dreams is to be able to synthesize any organic compounds of importance, whether it is medicinally important compounds ... or important from the point of view of material science. And we believe that our technology or our chemistry will be applicable to a very wide range of compounds, without knowing what they might be." (CNN)
സ്റ്റോക്‌ഹോം: രസതന്ത്രത്തിനുള്ള 2010 ലെ നൊബേല്‍ സമ്മാനത്തിന് മൂന്നു പേര്‍ക്ക്. റിച്ചാര്‍ഡ് ഹെക്ക്, ഐച്ചി നെജിഷി, അകിര സുസുക്കി എന്നിവരാണ് നൊബേലിന് അര്‍ഹരായത്. ഓര്‍ഗാനിക് രസതന്ത്രം വിഭാഗത്തില്‍ പ്രകൃതിദത്തമായുള്ള കാര്‍ബണ്‍ മൂലകങ്ങളുടെ അതേ മാതൃക പല്ലാഡിയം മൂലകത്തിന്റെ സഹായത്തോടെ പരീക്ഷണശാലയിലും ഉണ്ടാക്കാമെന്നതാണ് ഇവരുടെ കണ്ടുപിടിത്തത്തിന്റെ കാതല്‍.

പ്രകൃതിയിലുള്ള മിക്കവാറും എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകമായ കാര്‍ബണ്‍ ആധാരശിലയെ പിന്തുടരാനുള്ള ശ്രമമായിരുന്നു ഇവരുടെത്. ഔഷധരംഗത്തും ഇലക്ട്രോണിക് സാങ്കേതികതയിലും പുതുവിപ്‌ളവം സൃഷ്ടിക്കാന്‍ ഈ കണ്ടുപിടിത്തത്തിനു സാധിക്കുമെന്നാണു കരുതുന്നത്.

മറ്റു മൂലകങ്ങളുമായി സംയോജിക്കാനുള്ള കാര്‍ബണിന്റെ ന്യൂനത പല്ലാഡിയം ആറ്റത്തിന്റെ സംയോജനത്തോടെ മറികടക്കാന്‍ സാധിച്ചു. ഇതുമൂലം കെമിസ്റ്റുകള്‍ക്ക് കാര്‍ബണ്‍ കലര്‍ത്തിയുള്ള മിശ്രിതങ്ങള്‍ക്ക് പല്ലാഡിയത്തിന്റെ സഹായത്തോടെ വളരെ വേഗത്തില്‍ ഔഷധക്കൂട്ട് തയ്യാറാക്കാന്‍ സാധിക്കും. ഗവേഷണമേഖലയില്‍നിന്ന് കൊമേഴ്‌സ്യല്‍ ഉല്‍പ്പാദനത്തിലേക്ക് മാറുന്നതോടെ ഈ കണ്ടുപിടിത്തം ചരിത്രം സൃഷ്ടിക്കുമെന്നതാണ് ശാസ്ത്രരംഗത്തെ ആവേശഭരിതരാക്കുന്നത്. ന്യൂവാര്‍ക്കിലെ ഡെലാവേര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ റിച്ചാര്‍ഡ് എഫ്. ഹക്ക് അമേരിരക്കക്കാരനാണ്. ഐഷി നെഡിഷിയും അകിറ സുസൂക്കിയും ജപ്പാന്‍കാര്‍. മൂവര്‍ക്കും എണ്‍പതിനേടടുത്താണ് പ്രായം. (Mathrubhumi)

Tuesday 5 October 2010

നീ പാടുക, നിലാവലിയുവോളം...

(ഷഹബാസ് അമന്......)

സ്വനതന്തുവിലെ കമ്പനങ്ങളിലെ      
അതിനേര്‍ത്ത ഇടര്‍ച്ചയിലാണ്
ഒരു കടല് മുഴുവന്‍   കുടികൊള്ളുന്നത്
നനവ്‌ ചുരത്തി ആഴങ്ങള്‍ തേടുന്ന
നിന്‍റെ പ്രണയം എന്‍റെയും പ്രണയമാണ്
സതിരിനെ രാഗാതുരമാക്കുന്നത്
നിന്‍ വിരലുകളുടെ ഒഴുക്കും
സ്വരവീചികളിലെ വേദനയുമാണ്
വേര്‍പ്പെടുന്ന ഓരോ ആത്മാവും
ഒരു മുറിവ് ബാക്കിയാക്കുന്നുണ്ട്
അതില്‍ കവിതയുടെ നൂലിനാല്‍ 
മരുന്ന് പുരട്ടുന്നവര്‍ സാഹിറും ഗാലിബും  
അതില്‍ ആര്‍ദ്രതയുടെ പനിനീരൊഴിക്കുന്നവര്‍
ആബിദയും മെഹ്ദിയും നയ്യാര നൂറും
നീ പാടാനോര്‍ത്തൊരാ  മധുരിത ഗാനം
ഇനിയും പാടിയില്ലെന്നു ഓര്‍മപ്പെടുത്തുന്നുണ്ട്
വിഷാദമൂകമായ്  മലബാര്‍ സൈഗാള്‍
കാതങ്ങള്‍ താണ്ടിയെത്തിയ പ്രണയം
നിന്നില്‍ പാടിയുണര്‍ത്തു‍ന്നു റഫിസാഹെബ്
നിന്‍റെ കണ്ണുകളില്‍ കത്തുന്ന പ്രതീക്ഷയെക്കുറിച്ചു
സ്വരമധുരമായ് തിരക്കുന്നു ദൂരെനിന്നു  മെഹ്മൂദ്
മധുമാസ ചന്ദ്രികയൊരുക്കിയ നിലാവില്‍
ഹാര്‍മോണിയത്തില്‍  ‍വിരലോടിച്ചു ബാബുക്ക
ഒരു ഗാനം ഓര്‍ത്തുവെയ്ക്കാനേല്‍പ്പിച്ചു ദൂരെ
വിടപറയാന്‍ മനസ്സില്ലാതെ പാടുന്നു മുകേഷ്ദ
പ്രിയ  പാട്ടുകാരാ, നീ പാടിക്കൊണ്ടേയിരിക്കുക
നീയും നിലാവും നിറങ്ങളും നിശാഗന്ധിയും
മാനും മധുവും മന്ദാരവും മണല്‍പരപ്പും
കാറ്റും കടലും കനവിലെ കോളും കടക്കണ്ണും
എല്ലാം തഴുകി ഒഴുകട്ടെ നിന്‍റെ ഗസലുകളില്‍
നീ പാടുക, നിലാവിലലിഞ്ഞു നിന്‍ സ്വരം
ഒരു പൂമരമായി പൂത്തുലയുവോളം
അതിനരികെ ആ രാഗതന്തുക്കളുടെ നിശ്വാസങ്ങളില്‍
ഒന്ന് മനസ്സറിഞ്ഞു മയങ്ങി വരട്ടെ ഞാന്‍







Wednesday 29 September 2010

കോമണ്‍വെല്‍ത്തിലെ 'വെല്‍ത്ത്' എവിടെ?


കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഏറ്റവും വേഗതയേറിയ അത്‌ലെറ്റിനെ  തീരുമാനിക്കാനുള്ള 100 മീറ്റര്‍ ഓട്ടമത്സരം











Tuesday 28 September 2010

Proton size is smaller than what we have now with- tells Nature magazine

The proton seems to be 0.00000000000003 millimetres smaller than researchers previously thought, according to work published in today's issue of Nature1.
The difference is so infinitesimal that it might defy belief that anyone, even physicists, would care. But the new measurements could mean that there is a gap in existing theories of quantum mechanics. "It's a very serious discrepancy," says Ingo Sick, a physicist at the University of Basel in Switzerland, who has tried to reconcile the finding with four decades of previous measurements. "There is really something seriously wrong someplace."
Protons are among the most common particles out there. Together with their neutral counterparts, neutrons, they form the nuclei of every atom in the Universe. But despite its everday appearance, the proton remains something of a mystery to nuclear physicists, says Randolf Pohl, a researcher at the Max Planck Institute of Quantum Optics in Garching, Germany, and an author on the Nature paper. "We don't understand a lot of its internal structure," he says.
From afar, the proton looks like a small point of positive charge, but on much closer inspection, the particle is more complex. Each proton is made of smaller fundamental particles called quarks, and that means its charge is roughly spread throughout a spherical area.
Physicists can measure the size of the proton by watching as an electron interacts with a proton. A single electron orbiting a proton can occupy only certain, discrete energy levels, which are described by the laws of quantum mechanics. Some of these energy levels depend in part on the size of the proton, and since the 1960s physicists have made hundreds of measurements of the proton's size with staggering accuracy. The most recent estimates, made by Sick using previous data, put the radius of the proton at around 0.8768 femtometres (1 femtometre = 10-15 metres).

Small wonder

Pohl and his team have a come up with a smaller number by using a cousin of the electron, known as the muon. Muons are about 200 times heavier than electrons, making them more sensitive to the proton's size. To measure the proton radius using the muon, Pohl and his colleagues fired muons from a particle accelerator at a cloud of hydrogen. Hydrogen nuclei each consist of a single proton, orbited by an electron. Sometimes a muon replaces an electron and orbits around a proton. Using lasers, the team measured relevant muonic energy levels with extremely high accuracy and found that the proton was around 4% smaller than previously thought.

That might not sound like much, but the difference is so far from previous measurements that the researchers actually missed it the first two times they ran the experiment in 2003 and 2007. "We thought that our laser system was not good enough," Pohl says. In 2009, they looked beyond the narrow range in which they expected to see the proton radius and saw an unmistakable signal.
"What gives? I don't know," says Sick. He says he believes the new result, but that there is no obvious way to make it compatible with years of earlier measurements.
"Something is missing, this is very clear," agrees Carl Carlson, a theoretical physicist at the College of William & Mary in Williamsburg, Virginia. The most intriguing possibility is that previously undetected particles are changing the interaction of the muon and the proton. Such particles could be the 'superpartners' of existing particles, as predicted by a theory known as supersymmetry, which seeks to unite all of the fundamental forces of physics, except gravity.
But, Carlson says, "the first thing is to go through the existing calculations with a fine-toothed comb". It could be that an error was made, or that approximations made in existing quantum calculation simply aren't good enough. "Right now, I'd put my money on some other correction," he says. "It's also where my research time will be going over the next month." 
  • References

    1. Pohl, R. et al. Nature 466, 213-217 (2010). 

Saturday 25 September 2010

ഓ എന്‍ വി -എഴുത്തിലെ ആര്‍ദ്രതയുടെ ത്രയാക്ഷരി

"തന്‍റെ സ്വപ്നങ്ങള്‍ക്കൊത്തു ലോകം മാറ്റി പണിയുമെന്ന്  ഒരു എഴുത്തുകാരനും അവകാശപ്പെടാനാവില്ല. ഒരു രക്ഷകന്‍റെ വേഷം ഒരു കവിയെ സംബന്ധിച്ചിടത്തോളം   അങ്ങേയറ്റം ഭാരമേറിയതാണ്. എന്ന് വെച്ച് മാനവികതയോടും മണ്ണിനോടുമുള്ള  അവന്‍റെ കടപ്പാടുകളില്‍ നിന്നു അവനു ഒഴിഞ്ഞു നില്‍ക്കാനാവില്ല.  എന്നെ സംബന്ധിച്ചിടത്തോളം ഒരു കവിത എന്നത് പ്രാപ്യമാകാതെ പോയ ഒരു  ആഗ്രഹാമാകാം, സമസ്തലോക  സൌഖ്യങ്ങള്‍ക്കും  വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാകാം, ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പ്രണയത്തിനുള്ള ഒരു ഉത്തേജകമാകാം, ഒരു കനത്ത കാറ്റിന്‍റെ സൂചകമാവാം, രക്തം വാര്‍ന്നൊഴുകുന്ന ഒരു മുറിവിനു മേലുള്ള ഒരു സാന്ത്വന തലോടലാകാം, അതുമല്ലെങ്കില്‍ ഒരു സാമൂഹിക മാറ്റത്തിനുള്ള ശംഖൊലിയാകാം . കവിതയുടെ ആത്മാവ് എന്നത്, അതിന്‍റെ ഭാഷയ്ക്കപ്പുറം ഭൗമികമായ എല്ലാ മതിലുകളും ഭേദിച്ച് ലോകത്തുള്ള മുഴുവന്‍ പ്രശ്നങ്ങളോടും സംവദിക്കുന്ന ഒന്നാണ്".  'ഒരു കവിയുടെ ബാക്കിപത്രം' എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി മുമ്പ് ഡല്‍ഹിയില്‍  ഒരുക്കിയ എഴുത്തുകാരുമായുള്ള സംവാദ പരമ്പരയില്‍ ഓ എന്‍ വി പറഞ്ഞ വാക്കുകളാണിത്.
ഇത് പറയുമ്പോള്‍, വെള്ളിയാഴ്ച  ജ്ഞാനപീഠം ജേതാവായി പ്രഖ്യാപിക്കപ്പെട്ട    മലയാളത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സമകാലിക കവി 1946 -ല്‍ ഒരു പ്രാദേശിക വാരികയില്‍ വന്ന 'മുന്നോട്ട്‌' എന്ന പ്രസിദ്ധീകൃതമായ ആദ്യ കവിത മുതല്‍ ഇന്ന് വരെ അവിശ്രമം തുടരുന്ന കാവ്യസപര്യയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. നാല്പതുകളിലെ ഇളകിമറിയുന്ന  സ്വാതന്ത്ര്യസമര ചൂളയിലൂടെയും വിപ്ലവ വീര്യത്തിലൂടെയും കടന്നു വന്ന അപൂര്‍വ്വം കവികളിലൊരാളാണ് ഓ എന്‍ വി. കാലാനുസൃതമായി   വന്ന മാറ്റങ്ങളോടൊപ്പം  സഞ്ചരിച്ചു, മാറുന്ന അഭിരുചികള്‍ക്കനുസരിച്ചു  തന്‍റെ കാവ്യാനുഭവങ്ങളെ   മാറ്റിപ്പണിത്കൊണ്ടിരുന്ന കവി. എന്നാല്‍ അപ്പോഴൊന്നും തന്‍റെ അടിസ്ഥാനപരമായുള്ള പുരോഗമന കാല്‍പനിക നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാതെ തന്നെ പരമ്പരാഗതവും ആധുനികവുമായ സങ്കേതങ്ങളെ തന്‍റെ കവിതയിലെ വിഷയങ്ങളിലും സമീപനങ്ങളിലും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

Friday 24 September 2010

രോഗം



വേദനയും
വേദനാസംഹാരിയും
നീ തന്നെയാകുന്ന
രോഗത്തിന്‍റെ പേരെന്താണ്?



ചില രോഗങ്ങള്‍
അങ്ങനെയാണ്
ചില ബന്ധങ്ങള്‍
പോലെ
ഒരു പേരിനും
വഴങ്ങില്ല!

ഓര്‍മ‍ക്കൂട്ടില്‍

  ഇതൊരു തിരിഞ്ഞുനോട്ടമാണ് , എന്‍റെ ബാല്യത്തിലേക്ക്, വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ സ്കൂള്‍ദിനങ്ങളിലേക്ക്, ചിറകു നിവര്‍ത്തി അകലേക്ക്‌ പറന്നുപോയ കൗമാരസ്വപ്നങ്ങളിലേക്ക് ,നിറങ്ങളുടെ ഘോഷയാത്രകളുമായി പുറകോട്ടു മാഞ്ഞുപോയ കലാലയ നാളുകളിലേക്ക്, തിരിച്ചറിവുകളുടെയും ആത്മഹര്‍ഷങ്ങളുടെയും നാളുകള്‍ സമ്മാനിച്ച അധ്യാപനകാലത്തിലേക്ക് .......... ഒരു വീണ്ടെടുപ്പിന് അവസരമില്ലെന്നറിയാമെങ്കിലും മനസ്സിനെങ്കിലും ഒരു മടക്കയാത്ര സാധ്യമാവുന്നു എന്നത് തന്നെ ഏറെ മനോഹരം.
ഞാനാരുടെ സ്വപ്നമാണെന്ന വ്യഥയോടെ, ഒരു കുമ്പസാരക്കൂട് പോലെ എല്ലാമറിയുന്ന, എല്ലാം പൊറുക്കാന്‍ ധൈര്യപ്പെടുന്ന, ഉള്ളില്‍ സ്നേഹത്തിന്‍റെ കനലുകള്‍ സൂക്ഷിക്കുന്ന ഒരു മനസ്സ് മാഞ്ഞു മാഞ്ഞു പോകുമോയെന്നോര്‍ത്ത്‌ നിശബ്ദം കണ്ണും നട്ടിരിക്കുന്ന ഏകാന്തമായ ചില നേരങ്ങളില്‍ ഇങ്ങനെ ചില വാക്കുകള്‍ ഉതിര്‍ന്നു വീഴാറുണ്ട്‌. നിശബ്ദ താഴ്‌വരയുടെ രഹസ്യങ്ങളിലേക്ക് മറഞ്ഞു പോകുന്ന മിന്നലുകള്‍ പോലെ, കാണാത്ത നിറങ്ങളായ്‌, കേള്‍ക്കാത്ത സ്വരങ്ങളായ്, അങ്ങനെയങ്ങനെ...
വാക്കുകള്‍ വര്‍ണ്ണശബളമായ പൂമരങ്ങളാകുന്ന ഗൃഹാതുരതയുടെ മുറുകിയ ആശ്ലേഷങ്ങളില്‍, ആത്മാവിന്‍റെ മിടിപ്പുകള്‍ ക്രമം തെറ്റിയിട്ടായിരിക്കാമെങ്കിലും അക്ഷരങ്ങള്‍ ഇവിടെയെവിടെയൊക്കെയോ....സത്യം! കാതോടു ചേര്‍ത്ത് വെച്ച് നോക്കൂ... ശംഖില്‍ നിന്നും ഇരമ്പിയാര്‍ക്കുന്ന കടലിനെ കേള്‍ക്കുന്നില്ലേ? ഇടയ്ക്കോര്‍ത്തു പോകാറുണ്ട്, യാത്രകള്‍ നമ്മുടെ ശിരസ്സില്‍ വരച്ച നിയോഗമാണെന്ന്. വഴികളില്‍ നിറയെ ആകസ്മികതകള്‍. യാത്ര പോകുന്നവന്‍റെ മാറാപ്പില്‍ ഭാരങ്ങള്‍ പാടില്ലെന്ന സഞ്ചാരിയുടെ നിയമങ്ങള്‍ തെറ്റിപ്പോകുന്നു. അറിയാതെ പലതിനോടും പ്രണയത്തിലാകുന്നു. പിന്നെയത് പറിച്ചു മാറ്റാനാകാതെ ഹൃദയത്തില്‍ കൊണ്ട മുള്ള് പോലെ, എത്ര കരഞ്ഞാലും നോവിച്ചു കൊണ്ടേയിരിക്കുന്ന ഓര്‍മയുടെ നൊമ്പരങ്ങള്‍......


തീയും ഗന്ധകവും ഉഷ്ണക്കാറ്റും നിറഞ്ഞ പ്രവാസത്തിന്‍റെ പാനപാത്രങ്ങളില്‍ നിന്ന് അശാന്തമായ രാപകലുകള്‍ ബാഷ്പീകരിച്ചു കടന്നു പോകുന്നു. ഓര്‍മകളുടെ അധിനിവേശം മനസ്സില്‍ കലഹങ്ങളും കലാപങ്ങളും ആഘോഷങ്ങളും നിറയ്ക്കുന്നു. എപ്പോഴാണെങ്കിലും എഴുതുമ്പോഴൊക്കെ നമ്മളറിയാതെ നീയും നിലാവും ഗസലും  പാട്ടും പരാതിയും കവിതയും എല്ലാം വന്നു പോകുന്നു. പെയ്തു തീരാത്ത ഘനശ്യാമത്തിന്‍റെ ഒരു തുണ്ട് ഓരോരുത്തരും ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുണ്ട്. അപൂര്‍വ്വം ചിലരുടെ സൗമ്യസാന്നിധ്യങ്ങള്‍ക്ക് മുന്നില്‍ മാത്രം അവ കണ്ണീര്‍മഴകളായ് പെയ്തിറങ്ങുന്നു. ആ നനുത്ത ഓര്‍മ്മകള്‍ ഒക്കെയും പച്ചപ്പിലൊളിപ്പിച്ചു ഇപ്പോഴും സൂക്ഷിക്കുന്നു, ഒരു ഹെര്‍ബേറിയം പോലെ....

Thursday 23 September 2010

കൂട്


ജീവിത വെയിലേറ്റു
തളരുമ്പോള്‍
എനിക്കു തണല്‍
വിരിക്കാന്‍
ഏതു മിഴികളാണ്?

ചിറകുകള്‍ വാടുമ്പോള്‍
തളര്‍ന്നുറങ്ങാന്‍
ഒരു കൂട് കൂട്ടണം
അത്....
നിന്‍റെ കനിവോലും
ഹൃദയത്തില്‍
ആവുമെങ്കില്‍
എനിക്കേറെയിഷ്ട്ടം!

പ്ലാസ്റ്റിക്‌

മന്ദഹാസത്തെ
മധുര പദങ്ങളെ
സര്‍വസ്വമാണ്
നീയെന്ന
പൊയ്ചൊല്ലിനെ
എന്നിനി കാണുമെന്ന
ചോദ്യത്തിനെ
എന്നും പ്രിയം
എന്നുള്ള കള്ളത്തെ
ഒക്കെയും
വെള്ളമില്ലാത്ത
തടാകതീരങ്ങളില്‍
ഉല്ലാസ യാത്രികരിട്ട
പ്ലാസ്റ്റിക്‌ പോല്‍
നമ്മളുപേക്ഷിക്കുകയാണ്
വരണ്ടതാം
ഈ ജന്‍മതീരത്ത്
മുളയ്ക്കാതിരിക്കാന്‍....

ഷഹബാസ് അമന്‍ - വേദനയുടെ പാട്ടുകാരന്‍....

ഷഹബാസ് അമന്‍-  മലപ്പുറത്ത്‌ ജനിച്ചു. M.S. ബാബുരാജിന്‍റെയും മെഹ്ദി ഹസ്സന്‍ സാബിന്‍റെയും ഗുലാം അലിയുടെയും പാട്ടുകള്‍ സഹൃദയ സദസ്സുകള്‍ക്ക് മുന്നില്‍ പാടി സംഗീതലോകത്തേക്ക് കടന്നു വന്നു. വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവില്‍ മലയാള ഭാവഗീതങ്ങളുടെ വഴിയില്‍ ഒരു പുതിയ പരീക്ഷണമായി SOUL OF ANAMIKA IN BLACK AND WHITE എന്ന പേരില്‍ ഒരു ആല്‍ബം-ഒരു പ്രണയ തീക്ഷ്ണതയുടെ ആത്മാവിഷ്കാരം. പാര്‍സിയിലൂടെ ഉറുദുവില്‍ ചേക്കേറി അവിടെ മാത്രം ഒതുങ്ങി നിന്ന ഗസലിന്‍റെയും സുഫി സംഗീതത്തിന്‍റെയും സൌരഭ്യം വ്യതിരക്തതയോടെ മലയാളത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന്‍റെ സുഖം ആസ്വാദകര്‍ ആഹ്ലാദത്തോടെയും , എന്നാല്‍ തെല്ലോരല്ഭുതതോടെയും നോക്കി നിന്നു. എം എസ് ബാബുരാജ്‌ എന്ന മാന്ത്രിക സംഗീതകാരന്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ഗസല്‍മധുരം പുതിയകാലത്ത് പുതിയ പരീക്ഷണങ്ങളോടെ ഈ ചെറുപ്പക്കാരന്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടുകള്‍ ആത്മാവിനോട് സംവദിക്കണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ വളരെ വേഗത്തില്‍ ഏറ്റെടുത്തു. ആദ്യ ആല്‍ബത്തിലെ "സജിനീ.. " എന്ന പാട്ട് ഒരു കൊടുങ്കാറ്റു പോലെയാണ് പ്രണയം ഇനിയും വറ്റാത്ത മനസ്സുകളിലേക്ക് ചേക്കേറിയത്. ലൈവ് concert -കളില്‍ ആളുകള്‍ ഈ പാട്ടിനായി കാത്തിരുന്നു. പ്രാണസഖിയും ഓത്തുപള്ളിയും ശ്രോതാക്കളിലേക്ക് ഒഴുകിയിറങ്ങിയപ്പോള്‍ സ്ഫുടം ചെയ്തെടുത്ത ശബ്ദങ്ങള്‍ കേട്ട് മടുത്തു പോയവര്‍ക്ക് ഈ വേദന നിറഞ്ഞ നേര്‍ത്ത ഇടര്‍ച്ചയുള്ള ശബ്ദം ശ്രവണപുടങ്ങളും കടന്നു ആത്മാവിനുള്ളിലേക്ക് കയറി പ്പോയി. മെഹ്ദി ഹസ്സന്‍റെയും ഗുലാം അലിയുടെയും ഗസലുകള്‍ ഒരു തോരാത്ത മഴ പോലെ ഒഴുകി വരുമ്പോള്‍ ഒരു പുതിയ സംഗീത ശ്രാവ്യവിരുന്നിനു അവസരം കിട്ടിയതിലുള്ള സന്തോഷത്തിലാണ് നല്ല പാട്ടിന്‍റെ കൂട്ടുകാര്‍. കവിത ജനകീയമാകുന്നത് അതിനു സംഗീതാത്മകമായ ഒരു അസ്ഥിയുണ്ടാകുംബോഴാണ്. പ്രഗല്‍ഭരുടെ മികച്ച കവിതകളുടെ സംഗീതാവിഷ്കാരങ്ങള്‍ ചെയ്തു മലയാളി ആസ്വാദകരെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ ഗസല്‍ മാന്ത്രികന്‍. മാധവിക്കുട്ടി, റോസ് മേരി , റഫീക്ക് അഹമദ്, ഓ എന്‍ വി ,എ. അയ്യപ്പന്‍, കടമ്മനിട്ട, ഡി.വിനയചന്ദ്രന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകള്‍ക്ക് സംഗീതം നല്‍കി അനുവാചകരിലേക്ക് എത്തിച്ച ഷഹബാസ് അമന്‍, പൂവച്ചില്‍ ഖാദര്‍ , ഓ എന്‍ വി തുടങ്ങിയ പാട്ടെഴുത്തുകാരുടെ വരികള്‍ക്ക് ഈണം നല്‍കിയും മലയാള ഭാവഗീതശാഖക്ക് ഒരു കൂട്ടം നല്ല പാട്ടുകള്‍ നല്‍കി. പാട്ടുകാരന്‍, സംഗീത സംവിധായകന്‍ എന്നിവക്കപ്പുറം മനോഹരമായി പാട്ട് എഴുതുകയും ചെയ്യുന്നു ഈ പ്രതിഭാധനന്‍. സമകാലികങ്ങളില്‍ പാട്ടിനെക്കുറിച്ചുള്ള എഴുത്തുകള്‍ നിര്‍ഭയമായ തുറന്നു പറച്ചിലുകളുടെ ഒരു ആഘോഷമാണ്. അര നൂറ്റാണ്ടിന്‍റെ ചരിത്രമുള്ള മലയാള സിനിമ സംഗീതത്തിലെ ഏറ്റവും മികച്ച ഗാനം എന്ന് ധൈര്യ സമേതം പറയാവുന്ന ബാബുരാജ്‌-പീ ഭാസ്കരന്‍ കൂട്ടുകെട്ടിന്‍റെ "താമസമെന്തേ വരുവാന്‍..." എന്ന പാട്ടിന്‍റെ മനോഹാരിതയെക്കുറിച്ചും അതിന്‍റെ സാധ്യതയെക്കുറിച്ചും മാധ്യമം ആഴ്ചപ്പതിപ്പില്‍ ഷഹബാസ് അമന്‍ എഴുതിയത് വായിച്ചാല്‍ അത് ബോധ്യപ്പെടും. ഗസല്‍ ആല്‍ബങ്ങളും കടന്നു മലയാള സിനിമാ സംഗീതസംവിധാന രംഗത്തും പിന്നണിഗാന രംഗത്തും തന്‍റേതായ ഇടം കണ്ടെത്തിയ ഷഹബാസ് പകല്‍നക്ഷത്രങ്ങള്‍, രാമാനം, പരദേശി തുടങ്ങിയ സിനിമകള്‍ക്ക്‌ സംഗീത സംവിധാനവും "ചാന്തു കുടഞ്ഞൊരു... "(ചാന്തുപൊട്ട്), ഇഷ്ട്ടമല്ലേ...(ചോക്ലേറ്റ്) തുടങ്ങിയ സിനിമാ ഗാനങ്ങള്‍ക്ക് തന്‍റെ ആര്‍ദ്രമായ ശബ്ദവും നല്‍കി ഒരു പുതിയ വഴി തുറന്നിട്ടിരിക്കുന്നു.

Saturday 18 September 2010

സൗഹൃദം

തീരങ്ങളെന്നും ഒരു പോലെയാണ്
അണച്ച് പിടിക്കാനെത്തുന്ന തിരകളെചൊല്ലി

കലഹിച്ചു കൊണ്ടേയിരിക്കുന്നവ
ആത്മാവില്‍ കൊത്തിവെച്ച വരികളെ
നുരപരത്തി തിരയെടുക്കുന്നതും നോക്കി
കുത്തി വരയപ്പെട്ട സ്ലേറ്റ്‌
മഷിതണ്ട് കാത്തിരിക്കുന്നത് പോലെ
.....
ചിന്തകള്‍ ഇങ്ങനെയൊക്കെയാണ്
മായ്ക്കാന്‍ മനസ്സുവരാത്ത തീരങ്ങളെക്കുറിച്ച്
മഴക്കൊയ്ത്തു കാക്കുന്ന ഇളംമുകുളങ്ങളെക്കുറിച്ച്
പെയ്യാന്‍ വെമ്പുന്ന ഇടമഴയെക്കുറിച്ച്
നാദമുതിര്‍ക്കാന് പിടയ്ക്കുന്ന വീണകമ്പികളെകുറിച്ചു
......
സ്വരമിടറി അപസ്വരമുതിര്‍ന്നു തുടങ്ങുമ്പോള്‍
കാലിടറി കൈതാങ്ങിനായി പരതുമ്പോള്‍
മഴമാറി പേമാരിയാകുമ്പോള്‍
വരികള്‍ക്കപ്പുറം കടലെടുത്തു തീരവും മായുമ്പോള്‍
നീ വരിക...
ആ പഴയ നീയായി
......
സൌഹൃദ വഴിയില്‍ ഇരു പിരിവുകളുണ്ട്
പുറംപൂചിനു മേല്‍ അടുക്കിവെച്ച
മനസ്സുകള്‍ക്കിടയിലായി മതിലുകള്‍ തീര്‍ക്കുന്ന
കാപട്യത്തിന്‍റെ കറുത്ത പിരിവ്
.....
ഇപ്പുറം
പച്ചയണിഞ്ഞ
കനിവിന്‍റെ ഇല പൊഴിച്ചു മെത്തയൊരുക്കിയ
മനസ്സിന്‍റെ വലുപ്പം കൊണ്ടു മറക്കുട വിരിച്ച
നേര്‍ത്ത മഞ്ഞുകൊണ്ടു കുളിര്‍ കംബടം പുതപ്പിച്ച
ഒരു വെളുത്ത പിരിവ്

Sunday 12 September 2010

അനന്തരം


നീ
അഗ്നിയും
ഞാന്‍
മെഴുകുതിരിയും


പ്രണയം 
നിന്നെ  
എന്നില്‍
കൊളുത്തി


നാം
ഒരാത്മാവായ്
എരിഞ്ഞു
ദഹിച്ചു
കത്താന്‍ തുടങ്ങി


നീ
എരിഞ്ഞെരിഞ്ഞു
ജ്വാലയായി
ഞാന്‍
ഉരുകിയുരുകി
ഇല്ലാതായി


ഒടുവില്‍
നീ
പ്രകാശമായ്
സ്വര്‍ഗത്തിലേക്കും
ഞാന്‍
കറുത്ത പുകയായ്
നരകത്തിലേക്കും
യാത്രയായി

Wednesday 25 August 2010

അകം

നിനക്കറിയാമായിരുന്നു
എന്‍റെ വാക്കുകള്‍
അകപ്പെട്ടു പോയവന്‍റെ
വിലാപങ്ങളാണെന്നു

എന്നിട്ടും
ഒരിക്കല്‍ പോലും
ഒന്നൊഴിഞ്ഞു മാറിക്കളയാമെന്ന ഭാവം
നിന്നിലുണ്ടായില്ല

ഘടികാരങ്ങള്‍ നിലക്കുന്ന
സായാഹ്നങ്ങളില്‍
നക്ഷത്രങ്ങള്‍ സ്വകാര്യം പറയാനായി
വഴി മാറിയപ്പോള്‍
അര്‍ത്ഥശൂന്യമായ
വാക്കുകള്‍
പരസ്പരം കൈമാറിയപ്പോള്‍
പറയാനുള്ളത്
ബോധപൂര്‍വം മറന്നു വെച്ചത്

വാക്കുകള്‍ ചേക്കേറുന്നിടങ്ങളില്‍
നിഴലുകള്‍ പതിയെ
സംസാരിച്ചത്

നാമറിയാതെ
ആരൊക്കെയോ ചെവിയോര്‍ത്തു
ഒരു വലിയ നുണയായത്
അവസാനമായി വേര്‍പിരിഞ്ഞത്.....

Tuesday 24 August 2010

Companionship

Shores are ever the same, do quarrel
About the waves that perturb to hug
When the foaming waves take away
Those lines carved on their soul
As a slate with plenty pencil strokes waits
To get wiped out with the succulent plant stem

All the thoughts are itinerant like these
About the shores not willing to be wiped out
About the buds which seek a rain harvest to blossom
About the rain yet to be fallen
About the strings in urge to make a tone

When the voice goes off-tone
When the hands seek a support on an awkward step
When the buzzy rain turns to a waterspout
When the waves gulp the shores beyond the lines
You come! As the same one as before!

Two turns are there on the way of fraternity
One, built on a pseudo-outfit
With fences between the minds
A black turn of deceit

The other,
Enchanted with green
Bedded with fallen leaves of compassion
Sheltered with broadness of mind
Blanketed with a thin layer of dew
A white turn of true amity

Sunday 22 August 2010

നീല

നിന്നെക്കുറിച്ചുള്ള അജ്ഞതയുടെ
കൗതുകം
എന്നെ ഒരു പുഴയാക്കി
നിന്നിലേക്കൊഴുക്കും

നിന്നെക്കുറിച്ചുള്ള
അറിവിന്‍റെ അടുപ്പം
നമുക്കിടയിലെ വിടവിന്‍റെ
പൂര്‍ണതയാകാം
പൊള്ളും കനല്‍ വീണു ചുവക്കുന്ന
കടല്‍
അന്നൊരിക്കല്‍ എന്നെയും നിന്നെയും
ഒരാകാശം കൊണ്ട്
കെട്ടിയിട്ടു
നിറയെ നക്ഷത്രങ്ങളുള്ള
നീലാകാശം കൊണ്ട്...

LinkWithin

Related Posts Plugin for WordPress, Blogger...