ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Wednesday 29 September 2010

കോമണ്‍വെല്‍ത്തിലെ 'വെല്‍ത്ത്' എവിടെ?


കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഏറ്റവും വേഗതയേറിയ അത്‌ലെറ്റിനെ  തീരുമാനിക്കാനുള്ള 100 മീറ്റര്‍ ഓട്ടമത്സരം











Tuesday 28 September 2010

Proton size is smaller than what we have now with- tells Nature magazine

The proton seems to be 0.00000000000003 millimetres smaller than researchers previously thought, according to work published in today's issue of Nature1.
The difference is so infinitesimal that it might defy belief that anyone, even physicists, would care. But the new measurements could mean that there is a gap in existing theories of quantum mechanics. "It's a very serious discrepancy," says Ingo Sick, a physicist at the University of Basel in Switzerland, who has tried to reconcile the finding with four decades of previous measurements. "There is really something seriously wrong someplace."
Protons are among the most common particles out there. Together with their neutral counterparts, neutrons, they form the nuclei of every atom in the Universe. But despite its everday appearance, the proton remains something of a mystery to nuclear physicists, says Randolf Pohl, a researcher at the Max Planck Institute of Quantum Optics in Garching, Germany, and an author on the Nature paper. "We don't understand a lot of its internal structure," he says.
From afar, the proton looks like a small point of positive charge, but on much closer inspection, the particle is more complex. Each proton is made of smaller fundamental particles called quarks, and that means its charge is roughly spread throughout a spherical area.
Physicists can measure the size of the proton by watching as an electron interacts with a proton. A single electron orbiting a proton can occupy only certain, discrete energy levels, which are described by the laws of quantum mechanics. Some of these energy levels depend in part on the size of the proton, and since the 1960s physicists have made hundreds of measurements of the proton's size with staggering accuracy. The most recent estimates, made by Sick using previous data, put the radius of the proton at around 0.8768 femtometres (1 femtometre = 10-15 metres).

Small wonder

Pohl and his team have a come up with a smaller number by using a cousin of the electron, known as the muon. Muons are about 200 times heavier than electrons, making them more sensitive to the proton's size. To measure the proton radius using the muon, Pohl and his colleagues fired muons from a particle accelerator at a cloud of hydrogen. Hydrogen nuclei each consist of a single proton, orbited by an electron. Sometimes a muon replaces an electron and orbits around a proton. Using lasers, the team measured relevant muonic energy levels with extremely high accuracy and found that the proton was around 4% smaller than previously thought.

That might not sound like much, but the difference is so far from previous measurements that the researchers actually missed it the first two times they ran the experiment in 2003 and 2007. "We thought that our laser system was not good enough," Pohl says. In 2009, they looked beyond the narrow range in which they expected to see the proton radius and saw an unmistakable signal.
"What gives? I don't know," says Sick. He says he believes the new result, but that there is no obvious way to make it compatible with years of earlier measurements.
"Something is missing, this is very clear," agrees Carl Carlson, a theoretical physicist at the College of William & Mary in Williamsburg, Virginia. The most intriguing possibility is that previously undetected particles are changing the interaction of the muon and the proton. Such particles could be the 'superpartners' of existing particles, as predicted by a theory known as supersymmetry, which seeks to unite all of the fundamental forces of physics, except gravity.
But, Carlson says, "the first thing is to go through the existing calculations with a fine-toothed comb". It could be that an error was made, or that approximations made in existing quantum calculation simply aren't good enough. "Right now, I'd put my money on some other correction," he says. "It's also where my research time will be going over the next month." 
  • References

    1. Pohl, R. et al. Nature 466, 213-217 (2010). 

Saturday 25 September 2010

ഓ എന്‍ വി -എഴുത്തിലെ ആര്‍ദ്രതയുടെ ത്രയാക്ഷരി

"തന്‍റെ സ്വപ്നങ്ങള്‍ക്കൊത്തു ലോകം മാറ്റി പണിയുമെന്ന്  ഒരു എഴുത്തുകാരനും അവകാശപ്പെടാനാവില്ല. ഒരു രക്ഷകന്‍റെ വേഷം ഒരു കവിയെ സംബന്ധിച്ചിടത്തോളം   അങ്ങേയറ്റം ഭാരമേറിയതാണ്. എന്ന് വെച്ച് മാനവികതയോടും മണ്ണിനോടുമുള്ള  അവന്‍റെ കടപ്പാടുകളില്‍ നിന്നു അവനു ഒഴിഞ്ഞു നില്‍ക്കാനാവില്ല.  എന്നെ സംബന്ധിച്ചിടത്തോളം ഒരു കവിത എന്നത് പ്രാപ്യമാകാതെ പോയ ഒരു  ആഗ്രഹാമാകാം, സമസ്തലോക  സൌഖ്യങ്ങള്‍ക്കും  വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാകാം, ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പ്രണയത്തിനുള്ള ഒരു ഉത്തേജകമാകാം, ഒരു കനത്ത കാറ്റിന്‍റെ സൂചകമാവാം, രക്തം വാര്‍ന്നൊഴുകുന്ന ഒരു മുറിവിനു മേലുള്ള ഒരു സാന്ത്വന തലോടലാകാം, അതുമല്ലെങ്കില്‍ ഒരു സാമൂഹിക മാറ്റത്തിനുള്ള ശംഖൊലിയാകാം . കവിതയുടെ ആത്മാവ് എന്നത്, അതിന്‍റെ ഭാഷയ്ക്കപ്പുറം ഭൗമികമായ എല്ലാ മതിലുകളും ഭേദിച്ച് ലോകത്തുള്ള മുഴുവന്‍ പ്രശ്നങ്ങളോടും സംവദിക്കുന്ന ഒന്നാണ്".  'ഒരു കവിയുടെ ബാക്കിപത്രം' എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി മുമ്പ് ഡല്‍ഹിയില്‍  ഒരുക്കിയ എഴുത്തുകാരുമായുള്ള സംവാദ പരമ്പരയില്‍ ഓ എന്‍ വി പറഞ്ഞ വാക്കുകളാണിത്.
ഇത് പറയുമ്പോള്‍, വെള്ളിയാഴ്ച  ജ്ഞാനപീഠം ജേതാവായി പ്രഖ്യാപിക്കപ്പെട്ട    മലയാളത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സമകാലിക കവി 1946 -ല്‍ ഒരു പ്രാദേശിക വാരികയില്‍ വന്ന 'മുന്നോട്ട്‌' എന്ന പ്രസിദ്ധീകൃതമായ ആദ്യ കവിത മുതല്‍ ഇന്ന് വരെ അവിശ്രമം തുടരുന്ന കാവ്യസപര്യയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. നാല്പതുകളിലെ ഇളകിമറിയുന്ന  സ്വാതന്ത്ര്യസമര ചൂളയിലൂടെയും വിപ്ലവ വീര്യത്തിലൂടെയും കടന്നു വന്ന അപൂര്‍വ്വം കവികളിലൊരാളാണ് ഓ എന്‍ വി. കാലാനുസൃതമായി   വന്ന മാറ്റങ്ങളോടൊപ്പം  സഞ്ചരിച്ചു, മാറുന്ന അഭിരുചികള്‍ക്കനുസരിച്ചു  തന്‍റെ കാവ്യാനുഭവങ്ങളെ   മാറ്റിപ്പണിത്കൊണ്ടിരുന്ന കവി. എന്നാല്‍ അപ്പോഴൊന്നും തന്‍റെ അടിസ്ഥാനപരമായുള്ള പുരോഗമന കാല്‍പനിക നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാതെ തന്നെ പരമ്പരാഗതവും ആധുനികവുമായ സങ്കേതങ്ങളെ തന്‍റെ കവിതയിലെ വിഷയങ്ങളിലും സമീപനങ്ങളിലും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

Friday 24 September 2010

രോഗം



വേദനയും
വേദനാസംഹാരിയും
നീ തന്നെയാകുന്ന
രോഗത്തിന്‍റെ പേരെന്താണ്?



ചില രോഗങ്ങള്‍
അങ്ങനെയാണ്
ചില ബന്ധങ്ങള്‍
പോലെ
ഒരു പേരിനും
വഴങ്ങില്ല!

ഓര്‍മ‍ക്കൂട്ടില്‍

  ഇതൊരു തിരിഞ്ഞുനോട്ടമാണ് , എന്‍റെ ബാല്യത്തിലേക്ക്, വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ സ്കൂള്‍ദിനങ്ങളിലേക്ക്, ചിറകു നിവര്‍ത്തി അകലേക്ക്‌ പറന്നുപോയ കൗമാരസ്വപ്നങ്ങളിലേക്ക് ,നിറങ്ങളുടെ ഘോഷയാത്രകളുമായി പുറകോട്ടു മാഞ്ഞുപോയ കലാലയ നാളുകളിലേക്ക്, തിരിച്ചറിവുകളുടെയും ആത്മഹര്‍ഷങ്ങളുടെയും നാളുകള്‍ സമ്മാനിച്ച അധ്യാപനകാലത്തിലേക്ക് .......... ഒരു വീണ്ടെടുപ്പിന് അവസരമില്ലെന്നറിയാമെങ്കിലും മനസ്സിനെങ്കിലും ഒരു മടക്കയാത്ര സാധ്യമാവുന്നു എന്നത് തന്നെ ഏറെ മനോഹരം.
ഞാനാരുടെ സ്വപ്നമാണെന്ന വ്യഥയോടെ, ഒരു കുമ്പസാരക്കൂട് പോലെ എല്ലാമറിയുന്ന, എല്ലാം പൊറുക്കാന്‍ ധൈര്യപ്പെടുന്ന, ഉള്ളില്‍ സ്നേഹത്തിന്‍റെ കനലുകള്‍ സൂക്ഷിക്കുന്ന ഒരു മനസ്സ് മാഞ്ഞു മാഞ്ഞു പോകുമോയെന്നോര്‍ത്ത്‌ നിശബ്ദം കണ്ണും നട്ടിരിക്കുന്ന ഏകാന്തമായ ചില നേരങ്ങളില്‍ ഇങ്ങനെ ചില വാക്കുകള്‍ ഉതിര്‍ന്നു വീഴാറുണ്ട്‌. നിശബ്ദ താഴ്‌വരയുടെ രഹസ്യങ്ങളിലേക്ക് മറഞ്ഞു പോകുന്ന മിന്നലുകള്‍ പോലെ, കാണാത്ത നിറങ്ങളായ്‌, കേള്‍ക്കാത്ത സ്വരങ്ങളായ്, അങ്ങനെയങ്ങനെ...
വാക്കുകള്‍ വര്‍ണ്ണശബളമായ പൂമരങ്ങളാകുന്ന ഗൃഹാതുരതയുടെ മുറുകിയ ആശ്ലേഷങ്ങളില്‍, ആത്മാവിന്‍റെ മിടിപ്പുകള്‍ ക്രമം തെറ്റിയിട്ടായിരിക്കാമെങ്കിലും അക്ഷരങ്ങള്‍ ഇവിടെയെവിടെയൊക്കെയോ....സത്യം! കാതോടു ചേര്‍ത്ത് വെച്ച് നോക്കൂ... ശംഖില്‍ നിന്നും ഇരമ്പിയാര്‍ക്കുന്ന കടലിനെ കേള്‍ക്കുന്നില്ലേ? ഇടയ്ക്കോര്‍ത്തു പോകാറുണ്ട്, യാത്രകള്‍ നമ്മുടെ ശിരസ്സില്‍ വരച്ച നിയോഗമാണെന്ന്. വഴികളില്‍ നിറയെ ആകസ്മികതകള്‍. യാത്ര പോകുന്നവന്‍റെ മാറാപ്പില്‍ ഭാരങ്ങള്‍ പാടില്ലെന്ന സഞ്ചാരിയുടെ നിയമങ്ങള്‍ തെറ്റിപ്പോകുന്നു. അറിയാതെ പലതിനോടും പ്രണയത്തിലാകുന്നു. പിന്നെയത് പറിച്ചു മാറ്റാനാകാതെ ഹൃദയത്തില്‍ കൊണ്ട മുള്ള് പോലെ, എത്ര കരഞ്ഞാലും നോവിച്ചു കൊണ്ടേയിരിക്കുന്ന ഓര്‍മയുടെ നൊമ്പരങ്ങള്‍......


തീയും ഗന്ധകവും ഉഷ്ണക്കാറ്റും നിറഞ്ഞ പ്രവാസത്തിന്‍റെ പാനപാത്രങ്ങളില്‍ നിന്ന് അശാന്തമായ രാപകലുകള്‍ ബാഷ്പീകരിച്ചു കടന്നു പോകുന്നു. ഓര്‍മകളുടെ അധിനിവേശം മനസ്സില്‍ കലഹങ്ങളും കലാപങ്ങളും ആഘോഷങ്ങളും നിറയ്ക്കുന്നു. എപ്പോഴാണെങ്കിലും എഴുതുമ്പോഴൊക്കെ നമ്മളറിയാതെ നീയും നിലാവും ഗസലും  പാട്ടും പരാതിയും കവിതയും എല്ലാം വന്നു പോകുന്നു. പെയ്തു തീരാത്ത ഘനശ്യാമത്തിന്‍റെ ഒരു തുണ്ട് ഓരോരുത്തരും ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുണ്ട്. അപൂര്‍വ്വം ചിലരുടെ സൗമ്യസാന്നിധ്യങ്ങള്‍ക്ക് മുന്നില്‍ മാത്രം അവ കണ്ണീര്‍മഴകളായ് പെയ്തിറങ്ങുന്നു. ആ നനുത്ത ഓര്‍മ്മകള്‍ ഒക്കെയും പച്ചപ്പിലൊളിപ്പിച്ചു ഇപ്പോഴും സൂക്ഷിക്കുന്നു, ഒരു ഹെര്‍ബേറിയം പോലെ....

Thursday 23 September 2010

കൂട്


ജീവിത വെയിലേറ്റു
തളരുമ്പോള്‍
എനിക്കു തണല്‍
വിരിക്കാന്‍
ഏതു മിഴികളാണ്?

ചിറകുകള്‍ വാടുമ്പോള്‍
തളര്‍ന്നുറങ്ങാന്‍
ഒരു കൂട് കൂട്ടണം
അത്....
നിന്‍റെ കനിവോലും
ഹൃദയത്തില്‍
ആവുമെങ്കില്‍
എനിക്കേറെയിഷ്ട്ടം!

പ്ലാസ്റ്റിക്‌

മന്ദഹാസത്തെ
മധുര പദങ്ങളെ
സര്‍വസ്വമാണ്
നീയെന്ന
പൊയ്ചൊല്ലിനെ
എന്നിനി കാണുമെന്ന
ചോദ്യത്തിനെ
എന്നും പ്രിയം
എന്നുള്ള കള്ളത്തെ
ഒക്കെയും
വെള്ളമില്ലാത്ത
തടാകതീരങ്ങളില്‍
ഉല്ലാസ യാത്രികരിട്ട
പ്ലാസ്റ്റിക്‌ പോല്‍
നമ്മളുപേക്ഷിക്കുകയാണ്
വരണ്ടതാം
ഈ ജന്‍മതീരത്ത്
മുളയ്ക്കാതിരിക്കാന്‍....

ഷഹബാസ് അമന്‍ - വേദനയുടെ പാട്ടുകാരന്‍....

ഷഹബാസ് അമന്‍-  മലപ്പുറത്ത്‌ ജനിച്ചു. M.S. ബാബുരാജിന്‍റെയും മെഹ്ദി ഹസ്സന്‍ സാബിന്‍റെയും ഗുലാം അലിയുടെയും പാട്ടുകള്‍ സഹൃദയ സദസ്സുകള്‍ക്ക് മുന്നില്‍ പാടി സംഗീതലോകത്തേക്ക് കടന്നു വന്നു. വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവില്‍ മലയാള ഭാവഗീതങ്ങളുടെ വഴിയില്‍ ഒരു പുതിയ പരീക്ഷണമായി SOUL OF ANAMIKA IN BLACK AND WHITE എന്ന പേരില്‍ ഒരു ആല്‍ബം-ഒരു പ്രണയ തീക്ഷ്ണതയുടെ ആത്മാവിഷ്കാരം. പാര്‍സിയിലൂടെ ഉറുദുവില്‍ ചേക്കേറി അവിടെ മാത്രം ഒതുങ്ങി നിന്ന ഗസലിന്‍റെയും സുഫി സംഗീതത്തിന്‍റെയും സൌരഭ്യം വ്യതിരക്തതയോടെ മലയാളത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന്‍റെ സുഖം ആസ്വാദകര്‍ ആഹ്ലാദത്തോടെയും , എന്നാല്‍ തെല്ലോരല്ഭുതതോടെയും നോക്കി നിന്നു. എം എസ് ബാബുരാജ്‌ എന്ന മാന്ത്രിക സംഗീതകാരന്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ഗസല്‍മധുരം പുതിയകാലത്ത് പുതിയ പരീക്ഷണങ്ങളോടെ ഈ ചെറുപ്പക്കാരന്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടുകള്‍ ആത്മാവിനോട് സംവദിക്കണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ വളരെ വേഗത്തില്‍ ഏറ്റെടുത്തു. ആദ്യ ആല്‍ബത്തിലെ "സജിനീ.. " എന്ന പാട്ട് ഒരു കൊടുങ്കാറ്റു പോലെയാണ് പ്രണയം ഇനിയും വറ്റാത്ത മനസ്സുകളിലേക്ക് ചേക്കേറിയത്. ലൈവ് concert -കളില്‍ ആളുകള്‍ ഈ പാട്ടിനായി കാത്തിരുന്നു. പ്രാണസഖിയും ഓത്തുപള്ളിയും ശ്രോതാക്കളിലേക്ക് ഒഴുകിയിറങ്ങിയപ്പോള്‍ സ്ഫുടം ചെയ്തെടുത്ത ശബ്ദങ്ങള്‍ കേട്ട് മടുത്തു പോയവര്‍ക്ക് ഈ വേദന നിറഞ്ഞ നേര്‍ത്ത ഇടര്‍ച്ചയുള്ള ശബ്ദം ശ്രവണപുടങ്ങളും കടന്നു ആത്മാവിനുള്ളിലേക്ക് കയറി പ്പോയി. മെഹ്ദി ഹസ്സന്‍റെയും ഗുലാം അലിയുടെയും ഗസലുകള്‍ ഒരു തോരാത്ത മഴ പോലെ ഒഴുകി വരുമ്പോള്‍ ഒരു പുതിയ സംഗീത ശ്രാവ്യവിരുന്നിനു അവസരം കിട്ടിയതിലുള്ള സന്തോഷത്തിലാണ് നല്ല പാട്ടിന്‍റെ കൂട്ടുകാര്‍. കവിത ജനകീയമാകുന്നത് അതിനു സംഗീതാത്മകമായ ഒരു അസ്ഥിയുണ്ടാകുംബോഴാണ്. പ്രഗല്‍ഭരുടെ മികച്ച കവിതകളുടെ സംഗീതാവിഷ്കാരങ്ങള്‍ ചെയ്തു മലയാളി ആസ്വാദകരെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ ഗസല്‍ മാന്ത്രികന്‍. മാധവിക്കുട്ടി, റോസ് മേരി , റഫീക്ക് അഹമദ്, ഓ എന്‍ വി ,എ. അയ്യപ്പന്‍, കടമ്മനിട്ട, ഡി.വിനയചന്ദ്രന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകള്‍ക്ക് സംഗീതം നല്‍കി അനുവാചകരിലേക്ക് എത്തിച്ച ഷഹബാസ് അമന്‍, പൂവച്ചില്‍ ഖാദര്‍ , ഓ എന്‍ വി തുടങ്ങിയ പാട്ടെഴുത്തുകാരുടെ വരികള്‍ക്ക് ഈണം നല്‍കിയും മലയാള ഭാവഗീതശാഖക്ക് ഒരു കൂട്ടം നല്ല പാട്ടുകള്‍ നല്‍കി. പാട്ടുകാരന്‍, സംഗീത സംവിധായകന്‍ എന്നിവക്കപ്പുറം മനോഹരമായി പാട്ട് എഴുതുകയും ചെയ്യുന്നു ഈ പ്രതിഭാധനന്‍. സമകാലികങ്ങളില്‍ പാട്ടിനെക്കുറിച്ചുള്ള എഴുത്തുകള്‍ നിര്‍ഭയമായ തുറന്നു പറച്ചിലുകളുടെ ഒരു ആഘോഷമാണ്. അര നൂറ്റാണ്ടിന്‍റെ ചരിത്രമുള്ള മലയാള സിനിമ സംഗീതത്തിലെ ഏറ്റവും മികച്ച ഗാനം എന്ന് ധൈര്യ സമേതം പറയാവുന്ന ബാബുരാജ്‌-പീ ഭാസ്കരന്‍ കൂട്ടുകെട്ടിന്‍റെ "താമസമെന്തേ വരുവാന്‍..." എന്ന പാട്ടിന്‍റെ മനോഹാരിതയെക്കുറിച്ചും അതിന്‍റെ സാധ്യതയെക്കുറിച്ചും മാധ്യമം ആഴ്ചപ്പതിപ്പില്‍ ഷഹബാസ് അമന്‍ എഴുതിയത് വായിച്ചാല്‍ അത് ബോധ്യപ്പെടും. ഗസല്‍ ആല്‍ബങ്ങളും കടന്നു മലയാള സിനിമാ സംഗീതസംവിധാന രംഗത്തും പിന്നണിഗാന രംഗത്തും തന്‍റേതായ ഇടം കണ്ടെത്തിയ ഷഹബാസ് പകല്‍നക്ഷത്രങ്ങള്‍, രാമാനം, പരദേശി തുടങ്ങിയ സിനിമകള്‍ക്ക്‌ സംഗീത സംവിധാനവും "ചാന്തു കുടഞ്ഞൊരു... "(ചാന്തുപൊട്ട്), ഇഷ്ട്ടമല്ലേ...(ചോക്ലേറ്റ്) തുടങ്ങിയ സിനിമാ ഗാനങ്ങള്‍ക്ക് തന്‍റെ ആര്‍ദ്രമായ ശബ്ദവും നല്‍കി ഒരു പുതിയ വഴി തുറന്നിട്ടിരിക്കുന്നു.

Saturday 18 September 2010

സൗഹൃദം

തീരങ്ങളെന്നും ഒരു പോലെയാണ്
അണച്ച് പിടിക്കാനെത്തുന്ന തിരകളെചൊല്ലി

കലഹിച്ചു കൊണ്ടേയിരിക്കുന്നവ
ആത്മാവില്‍ കൊത്തിവെച്ച വരികളെ
നുരപരത്തി തിരയെടുക്കുന്നതും നോക്കി
കുത്തി വരയപ്പെട്ട സ്ലേറ്റ്‌
മഷിതണ്ട് കാത്തിരിക്കുന്നത് പോലെ
.....
ചിന്തകള്‍ ഇങ്ങനെയൊക്കെയാണ്
മായ്ക്കാന്‍ മനസ്സുവരാത്ത തീരങ്ങളെക്കുറിച്ച്
മഴക്കൊയ്ത്തു കാക്കുന്ന ഇളംമുകുളങ്ങളെക്കുറിച്ച്
പെയ്യാന്‍ വെമ്പുന്ന ഇടമഴയെക്കുറിച്ച്
നാദമുതിര്‍ക്കാന് പിടയ്ക്കുന്ന വീണകമ്പികളെകുറിച്ചു
......
സ്വരമിടറി അപസ്വരമുതിര്‍ന്നു തുടങ്ങുമ്പോള്‍
കാലിടറി കൈതാങ്ങിനായി പരതുമ്പോള്‍
മഴമാറി പേമാരിയാകുമ്പോള്‍
വരികള്‍ക്കപ്പുറം കടലെടുത്തു തീരവും മായുമ്പോള്‍
നീ വരിക...
ആ പഴയ നീയായി
......
സൌഹൃദ വഴിയില്‍ ഇരു പിരിവുകളുണ്ട്
പുറംപൂചിനു മേല്‍ അടുക്കിവെച്ച
മനസ്സുകള്‍ക്കിടയിലായി മതിലുകള്‍ തീര്‍ക്കുന്ന
കാപട്യത്തിന്‍റെ കറുത്ത പിരിവ്
.....
ഇപ്പുറം
പച്ചയണിഞ്ഞ
കനിവിന്‍റെ ഇല പൊഴിച്ചു മെത്തയൊരുക്കിയ
മനസ്സിന്‍റെ വലുപ്പം കൊണ്ടു മറക്കുട വിരിച്ച
നേര്‍ത്ത മഞ്ഞുകൊണ്ടു കുളിര്‍ കംബടം പുതപ്പിച്ച
ഒരു വെളുത്ത പിരിവ്

Sunday 12 September 2010

അനന്തരം


നീ
അഗ്നിയും
ഞാന്‍
മെഴുകുതിരിയും


പ്രണയം 
നിന്നെ  
എന്നില്‍
കൊളുത്തി


നാം
ഒരാത്മാവായ്
എരിഞ്ഞു
ദഹിച്ചു
കത്താന്‍ തുടങ്ങി


നീ
എരിഞ്ഞെരിഞ്ഞു
ജ്വാലയായി
ഞാന്‍
ഉരുകിയുരുകി
ഇല്ലാതായി


ഒടുവില്‍
നീ
പ്രകാശമായ്
സ്വര്‍ഗത്തിലേക്കും
ഞാന്‍
കറുത്ത പുകയായ്
നരകത്തിലേക്കും
യാത്രയായി

LinkWithin

Related Posts Plugin for WordPress, Blogger...