ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday 23 October 2010

നിഷേധിക്കു ഒരു ആത്മബലി (എ അയ്യപ്പന്....)











(എ അയ്യപ്പന്....)

കലാപകാരി കാല്പനികനാവുമ്പോള്‍ 
ഒരു അയ്യപ്പന്‍ പിറക്കുന്നു 
തെരുവ് വീടും വീട് തെരുവുമാകുമ്പോള്‍
കവിത ജീവിതത്തെ തുണിയുരിക്കുന്നു
നിഷേധിക്ക്  കൂട്ട് നിയതിയുടെ പരീക്ഷണങ്ങള്‍
സഖിയായിരിക്കുന്നത് ഗ്രീഷ്മവും നോവും
ലഹരി ചിത്തമായും ചിലപ്പോള്‍ ചിന്തയായും
പിന്നെ വെടിയുപ്പ് മണക്കുന്ന വാക്കുകള്‍
ഒരു ലാവാ പ്രവാഹമായി പുറത്തേക്ക്
വിരല്‍തുമ്പില്‍ വാക്കിന്‍റെ തീക്ഷണത ഒളിപ്പിച്ചു 
വഴിയോരത്തെ വിളക്കുകാലിന്‍ ചോട്ടില്‍ 
പുതിയ ബോധോദയങ്ങള്‍ തീര്‍ത്ത   
ധിക്കാരിയായ ഒരു പുതിയ ബുദ്ധന്‍
മരണത്തിന്‍റെയും പ്രണയത്തിന്‍റെയും
എരു സമം തീര്‍ത്ത ഒരു കലികാലബിംബം
ഹേ നോവുകളെല്ലാം പൂവുകളാണെന്നു പാടിയ
പ്രിയപ്പെട്ട സുവിശേഷകാ
സൂര്യനെപോല്‍  ജ്വലിച്ചു വരുന്നു നീ
വെച്ചിട്ട് പോയ വാക്കുകളുടെ നെരിപ്പോട്

Thursday 14 October 2010

ഒരു രാത്രിമഴ പറഞ്ഞത്

വേര്‍പാട്
പ്രകൃതിയുടെ സംഗീതമാണ്
ഏകാന്തതകളില്‍
അതിന്‍റെ തന്ത്രികളില്‍
ചിറകടിച്ചു നടക്കുന്ന
മഴയാണു ഞാന്‍
........
താരകങ്ങളുടെ
ആവര്‍ത്തിക്കുന്ന കണ്ണുനീരും
ഇപ്പോള്‍ സരോദിന്‍റെ

മുറിഞ്ഞ ജാലകങ്ങളാണ്
ചിതലരിച്ച ചില്ലകള്‍
ഇളവെയിലിറ്റു വീഴുന്ന
പ്രഭാതങ്ങളാണ്
.......
ജീവിതം
അനശ്വരമാകുന്നത്
എന്തെന്ന്
ആരോ പാടുകയാണ്
അകലെയാകാശത്തില്‍
മുകിലിന്‍ തിരശീല വകഞ്ഞ്
നനവാര്‍ന്ന
കണ്കളാലെന്നെ നോക്കും
കുരുന്നു നക്ഷത്രങ്ങള്‍

നിറച്ചെന്‍ നെഞ്ചില്‍
കനത്ത തുലാവര്‍ഷം
വേദന കാറ്റായ് വന്നെന്‍
ചില്ലകളുലക്കുന്നു
ഓര്‍മ്മകള്‍ ചിറകടിച്ചുലച്ചു പറക്കുന്നു

Saturday 9 October 2010

"ആടുജീവിതം" - കഥയ്ക്കപ്പുറം ജീവിതം പറയുമ്പോള്‍.......

             അവിചാരിതമായാണ് പലപ്പോഴും നമ്മള്‍ ചില പുസ്തകങ്ങളിലെത്തിപ്പെടുന്നത്. എവിടെയോ കേട്ടുമറന്നൊരു പേരായിരുന്നു ബിന്യാമിന്‍ എന്ന പ്രവാസി എഴുത്തുകാരനും അദ്ദേഹത്തിന്‍റെ കേരള സാഹിത്യ അക്കാദമി   അവാര്‍ഡ്‌ നേടിയ "ആടുജീവിതം" എന്ന നോവലും. സൈബര്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രവാസികളുടെ വെര്‍ച്വല്‍ കൂട്ടായ്മകളിലൂടെ പലപ്പോഴും ബിന്യാമിനും സൈനുദ്ദീന്‍ ഖുരെഷിയും ശിഹാബുദ്ധീന്‍ പൊയ്തുംകടവും ഷാനവാസ്‌ കൊനാരത്തും  എന്ന് തുടങ്ങി സജീവമായി  എഴുതുന്ന കുറേ  പ്രവാസികളെ  പരാമര്‍ശിക്കപ്പെട്ടു പോകാറുണ്ട്. അപ്പോഴും ഈയൊരു നോവലിന്‍റെ  പ്രമേയത്തെ പറ്റിയോ അതിന്‍റെ കഥാതന്തുവായി മാറിയ ഒരു യഥാര്‍ത്ഥ  ജീവിതത്തെക്കുറിച്ചോ ഒട്ടും അറിയില്ലായിരുന്നു. ഉപരിപ്ലവമായ ഒരു വായനക്കപ്പുറം നമ്മള്‍ കഥാപാത്രമാവുകയും കാലപ്രവേശം ചെയ്യുകയും കഥയോടൊപ്പം സഞ്ചരിച്ചു ഓരോ അണുവും അനുഭവഭേദ്യമാക്കി ക്രമേണ ഒരു അസ്വസ്ഥമായ മനസ്സ് അവശേഷിപ്പിച്ചു നമ്മള്‍ ബാക്കിയാവുകയും ചെയ്യുന്ന ഒരു അപൂര്‍വ വായനാനുഭവം. മരുഭൂരാജ്യങ്ങളിലെ പ്രവാസത്തിനു അത്തറിന്‍റെ  മണവും ചോക്ലേറ്റിന്‍റെ  രുചിയും ആര്‍ഭാടങ്ങളുടെ മോടിയും മാത്രം കണ്ടവര്‍ക്ക് അതിനപ്പുറം കൊടുംചൂടിന്‍റെ ആസുരതയും മാനംമുട്ടെ ചുഴലി പരത്തി വരുന്ന മണല്‍ കാറ്റിന്‍റെ തീവ്രതയും കൊടും വിഷം പേറുന്ന പാമ്പും തേളും നിറഞ്ഞ മരുക്കാടിന്‍റെ ഉള്ളറകളും കാട്ടിത്തരുന്നുണ്ടു ബിന്യാമിന്‍ ഇതില്‍. കോണ്ക്രീറ്റ് കാടുകളില്‍ ശീതീകരണിയുടെ മുരള്‍ച്ചയില്‍ സസുഖം ഉറങ്ങുന്ന നമ്മള്‍ക്കൊക്കെ  പ്രവാസത്തിന്‍റെ  മറുപുറം കാണാന്‍, അതിനപ്പുറം നരകിച്ചു ജീവിക്കുന്ന പേരറിയാത്ത നാടറിയാത്ത ഒരു പാട് മനുഷ്യജന്മങ്ങളെ ഓര്‍ത്തെടുക്കാന്‍ ഒരവസരവും. 
ഒരു നോവെലെഴുത്തിന്‍റെ   പ്രഖ്യാപിത കീഴ്വഴക്കങ്ങളൊന്നുമില്ലാതെ ആരുടെ കഥയാണോ പറയുന്നത് അവന്‍റെ മാനസികവ്യാപാരങ്ങളിലൂടെ, വികാരവിചാരങ്ങളിലൂടെ, വിഹ്വലതകളിലൂടെ, ആത്മ സംഘര്‍ഷങ്ങളിലൂടെ നേരെ ചൊവ്വേ കടന്നു പോകുന്നു നോവലിസ്റ്റ്.

Wednesday 6 October 2010

The Nobel Prize 2010 in Chemistry announced- "Palladium catalysed cross-coupling in organic synthesis

The 2010 Nobel Prize in chemistry was awarded Wednesday to three professors for a tool to make carbon-carbon bonds in organic chemistry, the Royal Swedish Academy of Sciences announced.
The professors are Richard Heck of the University of Delaware, Ei-Ichi Negishi of Purdue University and Akira Suzuki of Hokkaido University.
The tool the professors devised is called palladium-catalyzed cross-coupling, according to the committee.
Negishi told reporters by phone from the United States that he was asleep when he heard the news an hour earlier. He said winning the prize was a dream of his, but he didn't know whether he would win.
The tool has applications in a wide range of fields, from agriculture and pharmaceuticals to coatings for electronic components, like chips, the Nobel committee said.
"The key word here is versatility," Negishi said. "One of our dreams is to be able to synthesize any organic compounds of importance, whether it is medicinally important compounds ... or important from the point of view of material science. And we believe that our technology or our chemistry will be applicable to a very wide range of compounds, without knowing what they might be." (CNN)
സ്റ്റോക്‌ഹോം: രസതന്ത്രത്തിനുള്ള 2010 ലെ നൊബേല്‍ സമ്മാനത്തിന് മൂന്നു പേര്‍ക്ക്. റിച്ചാര്‍ഡ് ഹെക്ക്, ഐച്ചി നെജിഷി, അകിര സുസുക്കി എന്നിവരാണ് നൊബേലിന് അര്‍ഹരായത്. ഓര്‍ഗാനിക് രസതന്ത്രം വിഭാഗത്തില്‍ പ്രകൃതിദത്തമായുള്ള കാര്‍ബണ്‍ മൂലകങ്ങളുടെ അതേ മാതൃക പല്ലാഡിയം മൂലകത്തിന്റെ സഹായത്തോടെ പരീക്ഷണശാലയിലും ഉണ്ടാക്കാമെന്നതാണ് ഇവരുടെ കണ്ടുപിടിത്തത്തിന്റെ കാതല്‍.

പ്രകൃതിയിലുള്ള മിക്കവാറും എല്ലാ വസ്തുക്കളുടെയും അടിസ്ഥാനഘടകമായ കാര്‍ബണ്‍ ആധാരശിലയെ പിന്തുടരാനുള്ള ശ്രമമായിരുന്നു ഇവരുടെത്. ഔഷധരംഗത്തും ഇലക്ട്രോണിക് സാങ്കേതികതയിലും പുതുവിപ്‌ളവം സൃഷ്ടിക്കാന്‍ ഈ കണ്ടുപിടിത്തത്തിനു സാധിക്കുമെന്നാണു കരുതുന്നത്.

മറ്റു മൂലകങ്ങളുമായി സംയോജിക്കാനുള്ള കാര്‍ബണിന്റെ ന്യൂനത പല്ലാഡിയം ആറ്റത്തിന്റെ സംയോജനത്തോടെ മറികടക്കാന്‍ സാധിച്ചു. ഇതുമൂലം കെമിസ്റ്റുകള്‍ക്ക് കാര്‍ബണ്‍ കലര്‍ത്തിയുള്ള മിശ്രിതങ്ങള്‍ക്ക് പല്ലാഡിയത്തിന്റെ സഹായത്തോടെ വളരെ വേഗത്തില്‍ ഔഷധക്കൂട്ട് തയ്യാറാക്കാന്‍ സാധിക്കും. ഗവേഷണമേഖലയില്‍നിന്ന് കൊമേഴ്‌സ്യല്‍ ഉല്‍പ്പാദനത്തിലേക്ക് മാറുന്നതോടെ ഈ കണ്ടുപിടിത്തം ചരിത്രം സൃഷ്ടിക്കുമെന്നതാണ് ശാസ്ത്രരംഗത്തെ ആവേശഭരിതരാക്കുന്നത്. ന്യൂവാര്‍ക്കിലെ ഡെലാവേര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ റിച്ചാര്‍ഡ് എഫ്. ഹക്ക് അമേരിരക്കക്കാരനാണ്. ഐഷി നെഡിഷിയും അകിറ സുസൂക്കിയും ജപ്പാന്‍കാര്‍. മൂവര്‍ക്കും എണ്‍പതിനേടടുത്താണ് പ്രായം. (Mathrubhumi)

Tuesday 5 October 2010

നീ പാടുക, നിലാവലിയുവോളം...

(ഷഹബാസ് അമന്......)

സ്വനതന്തുവിലെ കമ്പനങ്ങളിലെ      
അതിനേര്‍ത്ത ഇടര്‍ച്ചയിലാണ്
ഒരു കടല് മുഴുവന്‍   കുടികൊള്ളുന്നത്
നനവ്‌ ചുരത്തി ആഴങ്ങള്‍ തേടുന്ന
നിന്‍റെ പ്രണയം എന്‍റെയും പ്രണയമാണ്
സതിരിനെ രാഗാതുരമാക്കുന്നത്
നിന്‍ വിരലുകളുടെ ഒഴുക്കും
സ്വരവീചികളിലെ വേദനയുമാണ്
വേര്‍പ്പെടുന്ന ഓരോ ആത്മാവും
ഒരു മുറിവ് ബാക്കിയാക്കുന്നുണ്ട്
അതില്‍ കവിതയുടെ നൂലിനാല്‍ 
മരുന്ന് പുരട്ടുന്നവര്‍ സാഹിറും ഗാലിബും  
അതില്‍ ആര്‍ദ്രതയുടെ പനിനീരൊഴിക്കുന്നവര്‍
ആബിദയും മെഹ്ദിയും നയ്യാര നൂറും
നീ പാടാനോര്‍ത്തൊരാ  മധുരിത ഗാനം
ഇനിയും പാടിയില്ലെന്നു ഓര്‍മപ്പെടുത്തുന്നുണ്ട്
വിഷാദമൂകമായ്  മലബാര്‍ സൈഗാള്‍
കാതങ്ങള്‍ താണ്ടിയെത്തിയ പ്രണയം
നിന്നില്‍ പാടിയുണര്‍ത്തു‍ന്നു റഫിസാഹെബ്
നിന്‍റെ കണ്ണുകളില്‍ കത്തുന്ന പ്രതീക്ഷയെക്കുറിച്ചു
സ്വരമധുരമായ് തിരക്കുന്നു ദൂരെനിന്നു  മെഹ്മൂദ്
മധുമാസ ചന്ദ്രികയൊരുക്കിയ നിലാവില്‍
ഹാര്‍മോണിയത്തില്‍  ‍വിരലോടിച്ചു ബാബുക്ക
ഒരു ഗാനം ഓര്‍ത്തുവെയ്ക്കാനേല്‍പ്പിച്ചു ദൂരെ
വിടപറയാന്‍ മനസ്സില്ലാതെ പാടുന്നു മുകേഷ്ദ
പ്രിയ  പാട്ടുകാരാ, നീ പാടിക്കൊണ്ടേയിരിക്കുക
നീയും നിലാവും നിറങ്ങളും നിശാഗന്ധിയും
മാനും മധുവും മന്ദാരവും മണല്‍പരപ്പും
കാറ്റും കടലും കനവിലെ കോളും കടക്കണ്ണും
എല്ലാം തഴുകി ഒഴുകട്ടെ നിന്‍റെ ഗസലുകളില്‍
നീ പാടുക, നിലാവിലലിഞ്ഞു നിന്‍ സ്വരം
ഒരു പൂമരമായി പൂത്തുലയുവോളം
അതിനരികെ ആ രാഗതന്തുക്കളുടെ നിശ്വാസങ്ങളില്‍
ഒന്ന് മനസ്സറിഞ്ഞു മയങ്ങി വരട്ടെ ഞാന്‍







LinkWithin

Related Posts Plugin for WordPress, Blogger...